Tuesday, April 7, 2009

തുയിലുണരൂ...

തുയിലുണരൂ തുയിലുണരൂ തുമ്പികളേ..
തുമ്പപ്പൂങ്കാട്ടിലെ വീണകളേ..
തിരുവോണപുലരിവന്നൂ
തൃക്കാക്കര നടതുറന്നൂ..
കുരവയിട്ടു പാറി വരും
കുരുവികളേ.. (കുരവയിട്ടു..)

മുക്കോത്തി പൂവിരിഞ്ഞൂ..
മൂന്നുകോടി പൂവിരിഞ്ഞു.. (മുക്കോത്തി..)
തെച്ചിപ്പൂംങ്കാവുകള്‍‍ തറ്റുടുത്തു
പൂനുള്ളാന്‍ തുമ്പിതുള്ളാന്‍
പൂവിളികേട്ടൂഞ്ഞാലാടാന്‍
പുതിയ ഭാവധാരകളേ തുയിലുണരൂ..
തുയിലുണരൂ... (തുയിലുണരൂ..)

മലയാള പെണ്‍കൊടിതന്‍..
മണവളാനെന്നു വരും.. (മലയാള.. )
മാവേലി തമ്പുരാന്റെ തേരു വരും
മധുഗാന മഞ്ചരിതന്‍
മലര്‍മാരികള്‍ ചൊരിയുമ്പോള്‍
മമമാനസ വീചികളേ തുയിലുണരൂ..
തുയിലുണരൂ.. (തുയിലുണരൂ.. )

പാട്ട് കേള്‍ക്കൂ
ശ്രീകുമാരന്‍ തമ്പി, ദക്ഷിണാമൂര്‍ത്തി, യേശുദാസ്

കദനത്തിന്‍ കാട്ടിലെങ്ങോ...

ഓ...
കദനത്തിന്‍ കാട്ടിലെങ്ങോ,കരിയില കൂട്ടിലെങ്ങോ
കരള്‍ നൊന്തു കഴിയുമെന്‍‍ കുരുവി കുഞ്ഞേ
പനിമതിയറിയാതെ, പാതിരാവറിയാതെ
പവിഴചിറകു നീര്‍ത്തി പറന്നു പോരൂ (കദനത്തിന്‍..)

മണിമലര്‍ കാവിലെങ്ങോ മകരനിലാവിലെങ്ങോ
മകരന്ത ലഹരിയില്‍ മയങ്ങിവീഴാം
മലര്‍വനമറിയാതെ, മധുമാസമറിയാതെ
മമ ജീവനേ ഒഴുകിപ്പോരൂ (കദനത്തിന്‍..)

വിടവുള്ള കല്ലിലെങ്ങോ, വിറയാര്‍ന്ന കൊമ്പിലെങ്ങോ (വിടവുള്ള..)
വീണുനൊന്ത കുഴലുമായ് വരുന്ന കാറ്റേ
മതിയോടും പറയല്ലേ.. മലരോടും പറയല്ലേ..
അവളെ ഞാനിന്നു പാടി വിളിച്ച കാര്യം (കദനത്തിന്‍..)
ഓ.. ഓ.. ഓ..

പാട്ട് കേള്‍ക്കൂ
എം. എസ്സ്. ബാബുരാജ്
യേശുദാസ്

കരിനീല കണ്ണുള്ള പെണ്ണേ..

കരിനീലക്കണ്ണുള്ള പെണ്ണേ
നിന്റെ കവിളത്തു ഞാനൊന്നു നുള്ളീ.. (കരിനീല..)
അറിയാത്ത ഭാവത്തിലെന്തൊ
കുളിരളകങ്ങളെന്നോടു ചൊല്ലീ
കരിനീല കണ്ണുള്ള പെണ്ണേ..

ഒരു കൊച്ചു സന്ധ്യയുദിച്ചു.. മലര്‍
കവിളില്‍ ഞാന്‍ കോരിത്തരിച്ചു..(ഒരു കൊച്ചു..)
കരിനീല കണ്ണു നനഞ്ഞു.. എന്റെ
കരളിലെ കിളിയും കരഞ്ഞു..
കരിനീല കണ്ണുള്ള പെണ്ണേ..

ഒരു ദുഃഖ രാത്രിയില്‍ നീയെന്‍
രഥമൊരു മണ‍ല്‍ കാട്ടില്‍ വെടിഞ്ഞു (ഒരു ദുഃഖ..)
അതുകഴിഞ്ഞോമനേ നിന്നില്‍
പുത്തനനുരാഗസന്ധ്യകള്‍ പൂത്തു (കരിനീല..)

പാട്ട് കേള്‍ക്കൂ



ശ്രീകുമാരന്‍ തമ്പി, ദക്ഷിണാമൂര്‍ത്തി, യേശുദാസ്

കവിളത്തെ കണ്ണീര്‍ കണ്ടു...

കവിളത്തെ കണ്ണീര്‍ കണ്ടു
മണിമുത്താണെന്നു കരുതി
വിലപേശാനോടി വന്ന
വഴിയാത്രക്കാരാ..
വഴിയാത്രക്കാരാ.. (കവിളത്തെ.. )

കദനത്തില്‍ തേങ്ങല്‍ കേട്ടു..
പുതുരാഗമെന്നു കരുതി..
ശ്രുതിചേര്‍ക്കാനോടിയെത്തിയ
വഴിയാത്രക്കാരാ..
വഴിയാത്രക്കാരാ..

എന്നുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ നിന്‍
കണ്ണുകള്‍ നനയുകയാണോ.. (എന്നുടെ.. )
നിന്നുടെ സുന്ദര രാജധാനിയില്‍
എന്നെ വിളിക്കുകയാണോ.. (നിന്നുടെ.. )
ഇന്നെന്നെ വിളിക്കുകയാണോ.. (കവിളത്തെ.. )

ഇനിയൊരു മധുര സ്വപ്നം തന്നുടെ
പനിനീര്‍ കടലില്‍ മുങ്ങാം.. (ഇനിയൊരു.. )
കല്പന തന്നുടെ ചിപ്പിയില്‍ നിന്നൊരു
രത്ന വിമാനം പണിയാം.. (കല്പന.. )
ഒരു രത്നവിമാനം പണിയാം..
(കവിളത്തെ.. )

പാട്ട് കേള്‍ക്കൂ


എം. എസ്സ്. ബാബുരാജ്

Monday, April 6, 2009

ഇന്നെനിക്ക്...

ആ...
ഇന്നെനിക്ക് പൊട്ടുകുത്താന്‍
സന്ധ്യകള്‍ ചാലിച്ച സിന്ദൂരം
ഇന്നെനിക്ക് കണ്ണെഴുതാന്‍
വിണ്ണിലെ നക്ഷ്ത്ര മഷിക്കൂട് (ഇന്നെനിക്ക്..)

എന്റെ സ്വപ്നത്തിന്‍ എഴുനില വീട്ടില്‍
പഞ്ച ബാണന്റെ കളിത്തോഴന്‍ (എന്റെ.. )
കണ്ണിലാകെ കതിരൊളി വീശീ
വന്നുകയറീ.. പോയീ (കണ്ണിലാകെ..)

പാ.. മ പ നീ..പാ..
ഗാ ഗാ ഗ മ രി സ മ രി പാ
നീ..ധാ.. നീ.. സാ..
മാ.. രീ...
നി സ നി ധ നി നി നി സ
രി രി മ പ ഗ മ രി സ
നി സ മ രി പ മ പ
നി ത നി നി സ നി രി
മ മ രി സ നി സ നി ത നി നി സ
നി പ മ പ ഗ മ രി സ
മാ രി പ മ നി ധ നി സ
മ ..രി..പാ...
ഗ മ രി സ രി ഗ മ രി സ രി രി..
നി സ രി സ നി പ മ
മ പ നി ദ നി നി സ.. മ പ നി ദ നി നി സ.. മ പ നി ദ നി നി സ
(ഇന്നെനിക്ക്..)

പൊന്നിലഞ്ഞികള്‍ പന്തലൊരുക്കി
കര്‍ണ്ണികാരം താലമെടുത്തു (പൊന്നി..)
പുഷ്പിതാഗ്രകള്‍ മന്ദാരങ്ങള്‍‍
പുഞ്ചിരിത്തിരി നീട്ടി (പുഷ്പിതാഗ്രകള്‍..)
ആ. ആ.. ആ......
ആ.. ആ......
ആ.. ആ ആ ആ.........
ആ.......
(ഇന്നെനിക്ക്...)

പാട്ട് കേള്‍ക്കൂ

പി. ഭാസ്ക്കരന്‍, ദേവരാജന്‍, മാധുരി
ചിത്രം: ഗുരുവായൂര്‍ കേശവന്‍

ദ്വാരകേ...

ദ്വാരകേ.. ദ്വാരകേ..
ദ്വാപരയുഗത്തിലെ പ്രേമസ്വരൂപന്റെ
സോപാന ഗോപുരമേ..
കോടി ജന്മങ്ങളായ് നിന്‍ സ്വരമണ്ഡപം
തേടിവരുന്നൂ മീരാ..
നൃത്തമാടിവരുന്നൂ മീരാ.. (ദ്വാരകേ..)

അഷ്ടംഗല്യവുമായ്
അമൃതകലശവുമായ്
അഷ്ടമി രോഹിണീ അണയുമ്പോള്‍
വാതില്‍ തുറക്കുമ്പോള്‍
ഇന്നു ചുണ്ടില്‍ യദുകുല കാമ്പോജിയുമായ്
ചുംബുക്കുവാന്‍ വന്നൂ
ശ്രീപദം.. ചുംബിക്കുവാന്‍ വന്നൂ..
മീരാ.. മീരാ..
നാഥന്റെ ആരാധികയാം മീര (ദ്വാരകേ..)

അംഗുലി ലാളനത്തില്‍
അധര----?
------? തുടിക്കുമ്പോള്‍
പാടാന്‍ കൊതിക്കുമ്പോള്‍
എന്റെ പ്രേമം രതിസുഖസാരേ പാടീ
പൂജിക്കുവാന്‍ വന്നൂ
ശ്രീപദം പൂജിക്കുവാന്‍ വന്നൂ
മീരാ.. മീരാ..
നാഥന്റെ ആരാധികയാം മീരാ.. (ദ്വാരകേ..)

പാട്ട് കേള്‍ക്കൂ

വയലാര്‍, എം. കെ. അര്‍ജ്ജുനന്‍, പി. ശുശീല
ചിത്രം: ഹലോ ഡാര്‍ലിംഗ്

എന്നും ചിരിക്കുന്ന സൂര്യന്റെ...

എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
ഇന്നെത്ര ധന്യതയാര്‍ന്നു..
എള്ളെണ്ണ തന്‍ മണം പൊങ്ങും നിന്‍ കൂന്തലില്‍
പുല്‍കി പടര്‍ന്നതിനാലേ (എന്നും ചിരിക്കുന്ന.. )

എന്നും തലോടുന്ന പൂന്തെന്നല്‍ വീചികള്‍
ഇന്നെത്ര സൌരഭ്യമാര്‍ന്നു (എന്നും തലോടുന്ന.. )
കാണാത്ത കസ്തൂരി തൂവും നിന്‍ ചുണ്ടിലെ
കണികകളൊപ്പുകയാലെ (എന്നും ചിരിക്കുന്ന.. )

ഇന്നത്തെ പൊന്‍ വെയില്‍ ഇന്നത്തെ മാരുതന്‍
ഈ മുഗ്ദ്ധ ഭൂപാള രാഗം (ഇന്നത്തെ പൊന്‍ വെയില്‍.. )
ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
കണ്ണുനീര്‍ ചൊല്ലുന്നു തോഴീ.. (എന്നും ചിരിക്കുന്ന.. )

അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങള്‍
മറവിക്കും മായ്ക്കുവാനാമോ (അമലേ നാമൊരുമിച്ചു.. )
ഋ‌‌തു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും
ഹൃദയത്തില്‍ പൊന്നോണം തുടരും.. (എന്നും ചിരിക്കുന്ന.. )

പാട്ട് കേള്‍ക്കൂ


ആലപ്പി രംഗനാഥ്, യേശൂദാസ്

യമുനേ...

യമുനേ.. യമുനേ.. പ്രേമ യമുനേ..
യദുകുല രതി ദേവനെവിടെ..എവിടെ
യദുകുല രതി ദേവനെവിടെ (F‍)

നീല പീലി തിരുമുടിയെവിടെ
നീല പീലി തിരുമുടിയെവിടെ
നിറകാല്‍ത്തളമേളമെവിടെ..
യദുകുല രതിദേവനെവിടെ (F‍)

പൂവമ്പനുറങ്ങാത്ത രാത്രിയില്‍ നിനക്കായ്
പൂവണി തളിര്‍മെത്ത വിരിച്ചു
പൂവമ്പനുറങ്ങാത്ത രാത്രിയില്‍ നിനക്കായ്
പൂവണി തളിര്‍മെത്ത വിരിച്ചു
പൂവണി തളിര്‍മെത്ത ഞാന്‍ വിരിച്ചു (F‍)

താരണി മധു മഞ്ചം നീ വിരിച്ചീടുകില്‍
പോരാതിരിക്കുമോ കണ്ണന്‍
താരണി മധു മഞ്ചം നീ വിരിച്ചീടുകില്‍
പോരാതിരിക്കുമോ കണ്ണന്‍
പോരാതിരിക്കുമോ കണ്ണന്‍
യദുദേവനെവിടെ രാധേ.. നിന്‍
യദുകുല രതിദേവനെവിടെ (M‍)

പുല്ലാങ്കുഴല്‍ വിളി കേള്‍ക്കാന്‍ കൊതിച്ചപ്പോല്‍
ചെല്ലമണി തെന്നല്‍ ചിരിച്ചു.. കളിയാക്കി ചിരിച്ചു (F‍)

നീ തൂകുമനുരാഗ നവരംഗ ഗംഗയില്‍
നീന്താതിരിക്കുമോ കണ്ണന്‍
നീ തൂകുമനുരാഗ നവരംഗ ഗംഗയില്‍
നീന്താതിരിക്കുമോ കണ്ണന്‍
നീന്താതിരിക്കുമോ കണ്ണന്‍
യദുകുലരതിദേവനെവിടെ രാധേ നിന്‍
യദുകുലരതിദേവനെവിടെ രാധേ (M‍)

നീലപീലി തിരുമുടിയെവിടെ
നീലപീലി തിരുമുടിയെവിടെ
നിറകാല്‍ തളമേളമെവിടെ (F‍)

യദുകുല രതി ദേവനെവിടെ എവിടെ
യദുകുല രതി ദേവനെവിടെ (M&F)

പാട്ട് കേള്‍ക്കൂ


എം. കെ. അര്‍ജ്ജുനന്‍; ശ്രീകുമാരന്‍ തമ്പി; ജയചന്ദ്രന്‍; മാധുരി

കളഭം തരാം...

ആ.. ആ.. ആ...
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം
മഴപ്പക്ഷി പാടും പാട്ടിന്‍ മയില്‍പ്പീലി നിന്നെ ചാര്‍ത്താം
ഉറങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിക്കാം

കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം

പകല്‍ വെയില്‍ ചായും നേരം
പരല്‍ കണ്ണു നട്ടെന്‍ മുന്നില്‍
പടിപ്പുര കോണില്‍ കാത്തിരിക്കും (പകല്‍ വെയില്‍ )

മണി ചുണ്ടിലുണ്ണീ നീ നിന്‍
മുളം തണ്ടു ചേര്‍ക്കും പോലെ (മണി ചുണ്ടിലുണ്ണീ..)
പിണങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിക്കാം
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം

നിലാക്കുളില്‍ വീഴും രാവില്‍
കടഞ്ഞു നീ പൈമ്പാലിനായ്
കുറുമ്പുമായ് എന്നും വന്നു നില്‍ക്കെ

ചുരത്താവു ഞാനെന്‍ മൌനം
തുളമ്പുന്ന പൂന്തേന്‍ കിണ്ണം (ചുരത്താവു..)
നിഴല്‍ പോലെ നിന്നോടെന്നും ചേര്‍ന്നിരിക്കാം.
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം
മഴപ്പക്ഷി പാടും പാട്ടിന്‍ മയില്‍പ്പീലി നിന്നെ ചാര്‍ത്താം
ഉറങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിക്കാം..
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം

പാട്ട് കേള്‍ക്കൂ



ബിജുരാരായണന്‍; ചിത്ര

ഘനശ്യാമ സന്ധ്യാ ഹൃദയം...

ഘനശ്യാമ സന്ധ്യാ ഹൃദയം
നിറയെ.. മുഴങ്ങീ..
മഴവില്ലിന്‍ മാണിക്ക്യ വീണാ
ഘനശ്യാമ സന്ധ്യാ ഹൃദയം (ഘനശ്യാമ സന്ധ്യാ ഹൃദയം..)

നീരാഞ്ജന സമരുചിരം
നിരവദ്യമീ നടന വിലാസം
പകലുമിരവും പകരും
പദചലനയയ മേളം
ആ... ആ.. (ഘനശ്യാമ സന്ധ്യാ ഹൃദയം..)

വസന്തങ്ങളീ വഴിയേ വന്നു
വനജ്യോത്സന കൈക്കുമ്പിള്‍ നീട്ടി (വസന്തങ്ങളീ )
രാസകേളി രമണീയം
മകരന്ത ബിന്ദുവില്‍ മയങ്ങീ (ഘനശ്യാമ സന്ധ്യാ ഹൃദയം..)

അഗാധ നീലിമകളില്‍..‍
വിദൂര തീരങ്ങളില്‍..
പ്രണവമുണരും സീമകളില്‍
ധ്വനിതരള ലയ മേളം
ആ.... ആ... (ഘനശ്യാമ സന്ധ്യാ ഹൃദയം..)

ഇളം തെന്നല്‍ ചിന്തുകളും പാടി
കണിക്കൊന്ന പൂക്കൊമ്പിലാടി (ഇളം തെന്നല്‍.. )
പൂനിലാവും വനനിഴലും
പുണരുന്ന മര്‍മ്മരം ഉണര്‍ന്നൂ‍ (ഘനശ്യാമ സന്ധ്യാ ഹൃദയം..)

പാട്ട് കേള്‍ക്കൂ


Sunday, April 5, 2009

മൈനാകം.. കടലില്‍ നിന്നുയരുന്നുവോ...

ഉം.. ഉം...
ആ.. ആ.. ആ..
ആ..ആ..
നിരസ.. ദസനി.. പനിദഗാമ പാപ
ദമപനീനി സാസ.. പനിസരിപമ ഗാഗ
മാപാപ മനിനി പനിമാരിനീദ
ഗമപപ മപനിനി പനിസരി
ആ.. ആ..ആ.. ആ..
മൈനാകം..കടലില്‍ നിന്നുയരുന്നുവോ..
ചിറകുള്ള മെഘങ്ങളായി..
ശിശിരങ്ങള്‍ തിരയുന്നുവോ..(മൈനാകം..)

മഴനീര്‍ കണമായ് താഴത്തു വീഴാന്‍
വിധികാത്തു നില്‍ക്കും ജലധങ്ങള്‍ പോലെ (മഴനീര്‍ കണമായ്..)
മൌനങ്ങളാകും വാല്‍മീകമെങ്ങും
വളരുന്നു.. പടരുന്നു.. തളരുന്നു ഞൊടിയിടക്കകമെങ്ങെങ്ങും (മൈനാകം..)

നിധികള്‍.. നിറയും.. കനിതേടിയോരോ
വനഭൂമി തോറും പരതുന്നു ഹൃദയം..
പമഗദസനി.. ദനിസമാപനീസ ആ..
ഗമപനീനി പനിസഗാഗ മദസനിദപദാ
വനഭൂമി തോറും പരതുന്നു ഹൃദയം
വീശുന്ന കാറ്റില്‍ മൂളുന്ന പാട്ടില്‍
വനികയിലൊരു കുല മലരിനു
ചെടിയിതളിലൊരാവേശം (മൈനാകം...)


പാട്ട് കേള്‍ക്കൂ

ഒറ്റക്കമ്പി നാദം മാത്രം മൂളും...

ഒറ്റക്കമ്പി നാദം.. മാത്രം.. മൂളും.. വീണാ ഗാനം ഞാന്‍

ഒറ്റക്കമ്പിനാദം.. മാത്രം.. മൂളും.. വീണാ.. ഗാനം ഞാന്‍
ഏകഭാവം ഏതോ താളം, മൂക രാഗ ഗാനാലാപം
ഈ ധ്വനിമണിയില്‍.. ഈ സ്വരജതിയില്‍.. ഈ വരിശകളില്‍
ഒറ്റക്കമ്പിനാദം.. മാത്രം മൂളും വീണാ ഗാനം ഞാന്‍

നിന്‍ വിരല്‍ തുമ്പിലെ വിനോദമായ് വിളഞ്ഞീടാന്‍
നിന്റെ ഇഷ്ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍ (നിന്‍ വിരല്‍ തുമ്പിലെ)
എന്നും ഉള്ളിലെ ദാഹമെങ്കിലും
ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാ ഗാനം ഞാന്‍

നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന്‍
നിന്‍ മടിയില്‍ വീനുറങ്ങി..യീണമായുണര്‍ന്നീടാന്‍..
എന്റെ നെഞ്ചിലെ.. മോഹമെങ്കിലും.. (ഒറ്റക്കമ്പി നാദം..)


പാട്ട് കേള്‍ക്കൂ

Friday, April 3, 2009

ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേവുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം..

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേവുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം..
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം..(മരമൊന്നു..)

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത്ത്
അതീലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം..

തൊടിയിലെ കിണര്‍വെള്ളം കോരിക്കുടി-
ച്ചെന്തു മധുരമെന്നോതുവാന്‍ മോഹം
എന്തു മധുരമെന്നോതുവാന്‍ മോഹം
(ഒരു വട്ടം കൂടിയാ..)

ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരുന്നൊരു കുയിലെന്റെ പാട്ടുകേ-
ട്ടെതിര്‍ പാട്ടു പാടുവാന്‍ മോഹം
എതിര്‍പാട്ടു പാടുവാന്‍ മോഹം..

അതുകേള്‍ക്കെയുച്ചത്തില്‍ കൂകും കിയിലിന്റെ
ശ്രുതി പിന്‍ തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ.. എന്നോതുവാന്‍ മോഹം

വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം..


പാട്ട് കേള്‍ക്കൂ

ഓടക്കുഴല്‍ വിളി ഒഴുകി ഒഴൂകി വരും...

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരൂം
ഒരു ദ്വാപര യുഗസന്ധ്യയില്‍...

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയില്‍ (ഓടക്കുഴല്‍ വിളി..)
ആടിയ ദിവാനുരാഗിലമാം രാസ
ക്രീഡാകഥയിലെ നായികേ (ഓടക്കുഴല്‍ വിളി...)

വിരഹം താങ്ങാന്‍ അരുതാതെ തുളസി
കതിര്‍ നുള്ളാന്‍ നീ കൈ നീട്ടി നില്‍ക്കെ (വിരഹം)
പിന്നില്‍ വന്നു നിന്‍ കാണ്ണുകള്‍പൊത്തി
നേത്രോല്‍പ്പല മാല ചാര്‍ത്തീ.. അവന്‍
നേത്രോല്‍പ്പല മാല ചാര്‍ത്തീ.. (ഓടക്കുഴല്‍ വിളി)

ലജ്ജാവിവശേ...ലജ്ജാവിവശേ..
ലജ്ജാവിവശേ നിന്‍ മനം കലങ്ങാന്‍
ഒളികണ്ണിലൂടെ കപടഭാവത്തോടെ (ലജ്ജാവിവശേ..)
........ ചാര്‍ത്തീ?
ഓരോ പൂവിലും തേന്‍ വണ്ടായ് മധു തേടീ.. അവന്‍
തേന്‍ വണ്ടായി മധു തേടീ (ഓടക്കുഴല്‍ വിളി...)

കേള്‍ക്കൂ