Saturday, November 14, 2009

ഒരു നാൾ വിശന്നേറെ വലഞ്ഞൊരു...

ഒരു നാൾ വിശന്നേറെ വലഞ്ഞേതോ വാനമ്പാടി
കണ്ടൊരു മിന്നാം മിന്നിയെ
പൊൻപയർ മണിയെന്നു തോന്നിച്ചെന്നു..
മിന്നാം മിന്നി കരഞ്ഞോതീ,
കഥകേൾക്കൂ കണ്മണീ.. (ഒരുനാൾ..)

പാട്ടുപാടും നിൻ‌വഴിയിൽ വെളീച്ചത്തിൻ‌
തുള്ളികളീ ഞങ്ങൾ..
നിനക്കാരീ മധുരരാഗം പകർന്നേകീ
അതേ കൈകൾ ഇവർക്കേകീ ഈവെളിച്ചം.
നീപാടും നിന്റെ മുളം കൂട്ടിനുള്ളിൽ
നെയ്ത്തിരിയായ് കത്തിനിൽക്കാം
കൊല്ലരുതേ.. മിന്നാം‌മിന്നി കരഞ്ഞോതീ..
കഥകേൾക്കൂ കണ്മണീ.. (ഒരു നാൾ..)

വന്നിരുന്നാ വാനമ്പാടി കണ്ണീരോടേ
നെഞ്ചിലെത്തീയോടേ..
ഒരു വെള്ളപ്പനീർ പൂവ് വിടർന്നാടും ചെടിക്കയ്യിൻ
ഇതൾതോറും നെഞ്ചമർത്തീ..
പാടി പോൽ നൊന്തു നൊന്തു
പാടി.. വെട്ടം വീണ നേരം
വെൺ‌പനീർ പ്പൂവിൻ മുഖം എന്തു മായം!
ചുവന്നേ പോയ്!
കഥകേൾക്കൂ കണ്മണീ.. (ഒരു നാൾ..)

പാട്ട് ഇവിടെ കേൾക്കാം..

Thursday, October 22, 2009

ദേവകന്യ

ദേവകന്യക സൂര്യ തംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു..

Sunday, October 4, 2009

പുലര്‍കാല സുന്ദര..

നീലക്കുറിഞ്ഞികള്‍..

ഓടക്കുഴല്‍ വിളി..

കചദേവയാനി..

ജയദേവകവിയുടെ..

എന്ന തവം ശെയ്തനെ

കണ്ണനെ കണ്ടായോ..

തായേ യശുദ..

കുഴലൂതി മനമെല്ലാം..

എന്തും മറന്നേക്കാം..

ശങ്കര ധ്യാനപ്രകാരം..

മുടിപ്പൂക്കൾ വാടിയാലെന്നോമനേ..

അദ്യത്തെ നോട്ടത്തിൽ..

അനുരാഗലോല നീ..

പമ്പാനദിയുടെ..

പ്രഭാതരശ്മികളേ..

ഘനശ്യാമ സന്ധ്യാ ഹൃദയം

മാലേയം അണിയും..

കരിനീലക്കണ്ണുള്ള പെണ്ണേ..

പണ്ടു പാടിയ..

രാധാമാധവ..

ഓടക്കുഴലേ..

നാലുമണിപ്പൂവേ.. നാലുമണിപ്പോവേ..

ഓണക്കോടിയുടുത്തൂ മാനം..

തുയിലുണരൂ തുയുലുണരൂ തുമ്പികളേ..

എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ..

മാമ്പൂ വിരിയുന്ന രാവുകളിൽ..

രാവിൻ ചുണ്ടിലുണർന്നൂ..

സ്വർണ്ണത്തിന്നു സുഗന്ധം പോലെ..

മാമാങ്കം പലകുറി കൊണ്ടാടും

Tuesday, May 12, 2009

ഒരുപിടിയവിലുമായ്...

ഒരുപിടിയവിലുമായ് ജന്മങ്ങള്‍ താ‍ണ്ടി ഞാന്‍
വരികയായ് ദ്വാരക തേടി...
ഗുരുവായൂര്‍ കണ്ണനെ തേടി... (ഒരുപിടി...)

അഭിഷേകവേളയാണെങ്കിലും നീയപ്പോള്‍
അടിയനുവേണ്ടി നട തുറന്നു..(അഭിഷേക..)
ആയിരം മണിയൊച്ച് എതിരേറ്റു..എന്നെ
അവിടത്തെ കാരുണ്യം എതിരേറ്റു
അവിടുത്തെ കാരുണ്യമെതിരേറ്റു.. (ഒരുപിടി..)

ഓലക്കുടയില്‍ നിന്‍ പീലിക്കണ്ണെന്തിനു
നീ പണ്ടു പണ്ടേ മറന്നു വച്ചു.. (ഓലക്കുടയില്‍..)
സംഗീത രന്ധ്രനങ്ങള്‍ ഒമ്പതും കൂടി നീ
എന്തിനെന്‍ മെയ്യില്‍ ‍ ഒളിച്ചുവച്ചു
നിനക്കുവേണ്ടേ ഒന്നും നിനക്കുവേണ്ടേ.. (ഒരുപിടി..)

എന്‍ മിഴിനീരിലെ നാമ ജമപങ്ങളെ
പുണ്യമാം തീരത്തണച്ചവനേ.. (എന്‍‍..)
വിറകില്‍‍ ചിതഗ്നിയായ്‍ കാട്ടിലലഞ്ഞപ്പോള്‍
വിധിയോടൊളിച്ചു.. കളിച്ചവനേ..
എന്റെ ദൈവം.. ഭവാനെന്റെ ദൈവം.. (ഒരു പിടി അവിലുമായ്..)

രാധതൻ പ്രേമത്തോടാണോ...

രാധതന്‍ പ്രേമത്തോടാണോ.. കൃഷ്ണാ..
ഞാന്‍ പാടും ഗീതത്തോടാണോ.. (രാധതന്‍..)
പറയൂ നിനക്കേറ്റം ഇഷ്ടം.. പക്ഷെ,
പകല്‍ പോലെ ഉത്തരം സ്പഷ്ടം.. (രാധതന്‍..)

ശംഖുമില്ലാ.. കുഴലുമില്ലാ..
നെഞ്ചിന്റെ ഉള്ളിന്‍ നിന്നീ നഗ്ന സംഗീതം
നില്‍കാല്‍ക്കല്‍ വീണലിയുന്നൂ.. (ശംഖുമില്ലാ..)

വൃന്ദാവനനികുഞ്ചങ്ങളില്ലാതെ നീ
ചന്ദനം പോല്‍ മാറിലണിയുന്നു (വൃന്ദാവന..)
നിന്റെ മന്ദസ്മിതത്തില്‍ ഞാന്‍ കുളിരുന്നു..
പറയരുതേ.. രാധ അറിയരുതേ..
ഇത് ഗുരുവായൂരപ്പാ രഹസ്യം.. (രാധതന്‍..)

കൊട്ടുമില്ലാ.. കുടവുമില്ലാ..
നെഞ്ചില്‍‍ തുടിക്കും ഇടക്കയിലെന്‍ ‍ സംഗീതം
പഞ്ചാഗ്നിപോല്‍ ജ്വലിക്കുന്നു (കൊട്ടുമില്ലാ..)
സുന്ദര മേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ
നിന്‍ തിരുമെയ്ചേര്‍ത്തു പുല്‍കുന്നു.. (സുന്ദര..)
നിന്റെ മധുരത്തില്‍ ഞാന്‍ വീണുറങ്ങുന്നു..
പറയരുതേ.. രാധയറിയരുതേ..
ഇതു ഗുരുവായൂരപ്പാ രഹസ്യം.. (രാധതന്‍.. 4വരികള്‍)

രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ
ഞാന്‍ പാടും ഗീതത്തോടാണോ.. കൃഷ്ണാ
ഞാന്‍ പാടും ഗീതത്തോടാണോ.. കൃഷ്ണാ
ഞാന്‍ പാടും ഗീതത്തോടാണോ..

Friday, May 8, 2009

ഗുരുവായൂരപ്പാ നിന്‍ മുന്നില്‍‌..

ഗുരുവായൂരപ്പാ നിന്‍ മുന്നില്‍.. ഞാന്‍..
എരിയുന്നു കര്‍പ്പൂരമായി (ഗുരുവായൂരപ്പാ..)
പലപല ജന്മം ഞാന്‍ നിന്റെ..
കളമുരളിയില്‍ സംഗീതമായീ.. (ഗുരുവായൂരപ്പാ..)

തിരുമിഴി പാലാഴിയാക്കാം..
അണിമാറില്‍ ശ്രീവത്സം ചാര്‍ത്താം.. (തിരുമിഴി..)
മൌലിയില്‍ പീലിപ്പൂ ചൂടാനെന്റെ..
മനസ്സും നിനക്കു ഞാന്‍ തന്നൂ.. (ഗുരുവായൂരപ്പാ..)

മഴമേഘകാരുണ്യം പെയ്യാം..
മൌനത്തില്‍ ഓങ്കാരം പൂക്കാം.. (മഴ..)
തളകളില്‍ വേദം കിലുക്കാനെന്റെ
തപസ്സും നിനക്കു ഞാന്‍ തന്നൂ.. (ഗുരുവായൂരപ്പാ..)

പാട്ട് കേള്‍ക്കൂ..

Wednesday, May 6, 2009

ഹരി കാമ്പോജി രാഗം..

ഹരി കാമ്പോജി രാഗം പഠിക്കുവാന്‍
ഗുരുവായൂരില്‍ ചെന്നൂ ഞാന്‍..
പലനാളവിടെ കാത്തിരുന്നെങ്കിലും
ഗുരുനാഥനെന്നെ കണ്ടില്ല എന്നെ
ഗുരുവായൂരപ്പന്‍ കണ്ടില്ലാ.. (ഹരി..)

രാവിലെയവിടുന്നു ഭട്ടേരിപ്പാടിന്റെ
വാതം ചികിത്സിക്കാന്‍ പോകുന്നു (രാവിലെ..)
നാരയാണീയമാം ദക്ഷിണയും വാങ്ങി
നേരേ മഥുരയ്ക്കു മടങ്ങുന്നു
ജീവിതഭാക്ഷാ കാവ്യത്തില്‍ പിഴയുമായ്
പൂന്താനം പോലേ.. ഞാനിരിക്കുന്നൂ‍..
കൃഷ്ണാ.. തോറ്റൂ ഞാന്‍.. ഭഗവാനേ.. (ഹരി..)

വില്വ മംഗലത്തിനു പൂജയ്ക്കൊരുക്കുവാന്‍
അങ്ങ് എല്ലാ ദിവസവും ചെല്ലുന്നു
ഗുരുപത്നിക്കായ്.. വിറകിനു പോകുന്നു
പലരുടെ പരിഭവം തീര്‍ക്കുന്നു..
അതുകഴിഞ്ഞാല്‍ പിന്നെ കൃഷ്ണാട്ടം കാണുന്നു
പുലരുമ്പോള്‍ കുളിയായ്.. ജപമായീ..
കൃഷ്ണാ.. തോറ്റൂ ഞാന്‍.. ഭഗവാനേ.. (ഹരി..)

പാട്ട് കേള്‍ക്കൂ

നീയെന്നേ ഗായകനാക്കീ...

നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ..
കണ്ണാ.. മഴമുകിലൊളിവര്‍ണ്ണാ.. (നീയെന്നേ..)

ഉറങ്ങി ഉണരും ഗോപ തപസ്സിനെ
യദുകുലമാക്കീ നീ.. (ഉറങ്ങി..)
യമുനയിലൊഴുകും എന്റെ മനസ്സിനെ
സരിഗമയാക്കീ നീ.. കണ്ണാ..
സ്വരസുധയാക്കീ നീ.. (നീയെന്നെ..)

കയാമ്പൂക്കളില്‍ വിടര്‍ന്നതെന്നുടെ
കഴിഞ്ഞ ജന്മങ്ങള്‍..
നിന്‍ പ്രിയ കാല്‍ത്തള നാദങ്ങള്‍ (കായാമ്പൂവില്‍..)
മഴമുകിലോ നീ മനസ്സോ തപസ്സോ
മൌനം പൂക്കും മന്ത്രമോ..
നീ മലരോ തേനോ ഞാനോ.. (നീയെന്നേ..)

കഥകള്‍ തളിര്‍ക്കും ദ്വാപരയുഗമോ
കാല്‍ക്കല്‍ ഉദയങ്ങള്‍..
നിന്‍ തൃക്കാല്‍ക്കല്‍ അഭയങ്ങള്‍ (കഥകള്‍..)‍
ഗുരുവായൂരില്‍ പാടുമ്പോളെന്‍ ഹൃദയം
പത്മപരാഗമോ..
പരിഭവമെന്നനുരാഗമോ.. (നീയെന്നേ..)

പാട്ട് കേള്‍ക്കൂ

അണിവാക ചാര്‍ത്തില്‍‌ ഞാന്‍‌..

അണിവാക ചാര്‍ത്തില്‍ ഞാനുണര്‍ന്നൂ കണ്ണാ..
മിഴിനീരില്‍ കാളിന്ദി ഒഴുകീ കണ്ണാ.. (അണിവാക..)
അറുനാഴി എള്ളണ്ണ ആടട്ടയോ...
മറുജന്മ പൊടി മെയ്യിലണിയട്ടയോ
തിരുമാറില്‍ ശ്രീവത്സമാവട്ടയോ (അണിവാക..)

ഒരുജന്മം തായാവായി തീര്‍ന്നെങ്കിലും
മറുജനം പയ്യായി മേഞ്ഞെങ്കിലും
യദുമന്യാ വിരഹങ്ങള്‍ തേങ്ങുന്ന
യാമത്തില്‍ രാധയായി പൂത്തെങ്കിലും
കൃഷ്ണാ..
പ്രേമത്തിന്‍ ഗാഥകള്‍ തീര്‍ത്തെങ്കിലും
എന്റെ ഗുരുവായുരപ്പാ നീ കണ്ണടച്ചൂ..
കള്ള ചിരി ചിരിച്ചൂ..പുല്ലാങ്കുഴല്‍ വിളിച്ചൂ..(അണിവാക..)

യമുനയിലോളങ്ങല്‍ നെയ്യുമ്പോഴും
യദുകുല കാമ്പോജി മൂളുമ്പോഴും (യമുനയില്‍..)
ഒരുനേരമെങ്കിലും.. നിന്റെ തൃപ്പാദങ്ങള്‍
തഴുകുന്ന പനിനീരായ് തീര്‍ന്നില്ലല്ലോ കൃഷ്ണാ.
ഹൃദയത്തിന്‍ ശംഖില്‍ വാര്‍ന്നില്ലല്ലോ..അപ്പോഴും നീ കള്ള ചിരി ചിരിച്ചു..
അവില്‍ പൊതിയഴിച്ചൂ.. പുണ്യം പങ്കുവച്ചൂ.. (അണിവാക..)

പാട്ട് കേള്‍ക്കൂ..

യമുനയിൽ...

Tuesday, April 7, 2009

തുയിലുണരൂ...

തുയിലുണരൂ തുയിലുണരൂ തുമ്പികളേ..
തുമ്പപ്പൂങ്കാട്ടിലെ വീണകളേ..
തിരുവോണപുലരിവന്നൂ
തൃക്കാക്കര നടതുറന്നൂ..
കുരവയിട്ടു പാറി വരും
കുരുവികളേ.. (കുരവയിട്ടു..)

മുക്കോത്തി പൂവിരിഞ്ഞൂ..
മൂന്നുകോടി പൂവിരിഞ്ഞു.. (മുക്കോത്തി..)
തെച്ചിപ്പൂംങ്കാവുകള്‍‍ തറ്റുടുത്തു
പൂനുള്ളാന്‍ തുമ്പിതുള്ളാന്‍
പൂവിളികേട്ടൂഞ്ഞാലാടാന്‍
പുതിയ ഭാവധാരകളേ തുയിലുണരൂ..
തുയിലുണരൂ... (തുയിലുണരൂ..)

മലയാള പെണ്‍കൊടിതന്‍..
മണവളാനെന്നു വരും.. (മലയാള.. )
മാവേലി തമ്പുരാന്റെ തേരു വരും
മധുഗാന മഞ്ചരിതന്‍
മലര്‍മാരികള്‍ ചൊരിയുമ്പോള്‍
മമമാനസ വീചികളേ തുയിലുണരൂ..
തുയിലുണരൂ.. (തുയിലുണരൂ.. )

പാട്ട് കേള്‍ക്കൂ
ശ്രീകുമാരന്‍ തമ്പി, ദക്ഷിണാമൂര്‍ത്തി, യേശുദാസ്

കദനത്തിന്‍ കാട്ടിലെങ്ങോ...

ഓ...
കദനത്തിന്‍ കാട്ടിലെങ്ങോ,കരിയില കൂട്ടിലെങ്ങോ
കരള്‍ നൊന്തു കഴിയുമെന്‍‍ കുരുവി കുഞ്ഞേ
പനിമതിയറിയാതെ, പാതിരാവറിയാതെ
പവിഴചിറകു നീര്‍ത്തി പറന്നു പോരൂ (കദനത്തിന്‍..)

മണിമലര്‍ കാവിലെങ്ങോ മകരനിലാവിലെങ്ങോ
മകരന്ത ലഹരിയില്‍ മയങ്ങിവീഴാം
മലര്‍വനമറിയാതെ, മധുമാസമറിയാതെ
മമ ജീവനേ ഒഴുകിപ്പോരൂ (കദനത്തിന്‍..)

വിടവുള്ള കല്ലിലെങ്ങോ, വിറയാര്‍ന്ന കൊമ്പിലെങ്ങോ (വിടവുള്ള..)
വീണുനൊന്ത കുഴലുമായ് വരുന്ന കാറ്റേ
മതിയോടും പറയല്ലേ.. മലരോടും പറയല്ലേ..
അവളെ ഞാനിന്നു പാടി വിളിച്ച കാര്യം (കദനത്തിന്‍..)
ഓ.. ഓ.. ഓ..

പാട്ട് കേള്‍ക്കൂ
എം. എസ്സ്. ബാബുരാജ്
യേശുദാസ്

കരിനീല കണ്ണുള്ള പെണ്ണേ..

കരിനീലക്കണ്ണുള്ള പെണ്ണേ
നിന്റെ കവിളത്തു ഞാനൊന്നു നുള്ളീ.. (കരിനീല..)
അറിയാത്ത ഭാവത്തിലെന്തൊ
കുളിരളകങ്ങളെന്നോടു ചൊല്ലീ
കരിനീല കണ്ണുള്ള പെണ്ണേ..

ഒരു കൊച്ചു സന്ധ്യയുദിച്ചു.. മലര്‍
കവിളില്‍ ഞാന്‍ കോരിത്തരിച്ചു..(ഒരു കൊച്ചു..)
കരിനീല കണ്ണു നനഞ്ഞു.. എന്റെ
കരളിലെ കിളിയും കരഞ്ഞു..
കരിനീല കണ്ണുള്ള പെണ്ണേ..

ഒരു ദുഃഖ രാത്രിയില്‍ നീയെന്‍
രഥമൊരു മണ‍ല്‍ കാട്ടില്‍ വെടിഞ്ഞു (ഒരു ദുഃഖ..)
അതുകഴിഞ്ഞോമനേ നിന്നില്‍
പുത്തനനുരാഗസന്ധ്യകള്‍ പൂത്തു (കരിനീല..)

പാട്ട് കേള്‍ക്കൂ



ശ്രീകുമാരന്‍ തമ്പി, ദക്ഷിണാമൂര്‍ത്തി, യേശുദാസ്

കവിളത്തെ കണ്ണീര്‍ കണ്ടു...

കവിളത്തെ കണ്ണീര്‍ കണ്ടു
മണിമുത്താണെന്നു കരുതി
വിലപേശാനോടി വന്ന
വഴിയാത്രക്കാരാ..
വഴിയാത്രക്കാരാ.. (കവിളത്തെ.. )

കദനത്തില്‍ തേങ്ങല്‍ കേട്ടു..
പുതുരാഗമെന്നു കരുതി..
ശ്രുതിചേര്‍ക്കാനോടിയെത്തിയ
വഴിയാത്രക്കാരാ..
വഴിയാത്രക്കാരാ..

എന്നുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ നിന്‍
കണ്ണുകള്‍ നനയുകയാണോ.. (എന്നുടെ.. )
നിന്നുടെ സുന്ദര രാജധാനിയില്‍
എന്നെ വിളിക്കുകയാണോ.. (നിന്നുടെ.. )
ഇന്നെന്നെ വിളിക്കുകയാണോ.. (കവിളത്തെ.. )

ഇനിയൊരു മധുര സ്വപ്നം തന്നുടെ
പനിനീര്‍ കടലില്‍ മുങ്ങാം.. (ഇനിയൊരു.. )
കല്പന തന്നുടെ ചിപ്പിയില്‍ നിന്നൊരു
രത്ന വിമാനം പണിയാം.. (കല്പന.. )
ഒരു രത്നവിമാനം പണിയാം..
(കവിളത്തെ.. )

പാട്ട് കേള്‍ക്കൂ


എം. എസ്സ്. ബാബുരാജ്

Monday, April 6, 2009

ഇന്നെനിക്ക്...

ആ...
ഇന്നെനിക്ക് പൊട്ടുകുത്താന്‍
സന്ധ്യകള്‍ ചാലിച്ച സിന്ദൂരം
ഇന്നെനിക്ക് കണ്ണെഴുതാന്‍
വിണ്ണിലെ നക്ഷ്ത്ര മഷിക്കൂട് (ഇന്നെനിക്ക്..)

എന്റെ സ്വപ്നത്തിന്‍ എഴുനില വീട്ടില്‍
പഞ്ച ബാണന്റെ കളിത്തോഴന്‍ (എന്റെ.. )
കണ്ണിലാകെ കതിരൊളി വീശീ
വന്നുകയറീ.. പോയീ (കണ്ണിലാകെ..)

പാ.. മ പ നീ..പാ..
ഗാ ഗാ ഗ മ രി സ മ രി പാ
നീ..ധാ.. നീ.. സാ..
മാ.. രീ...
നി സ നി ധ നി നി നി സ
രി രി മ പ ഗ മ രി സ
നി സ മ രി പ മ പ
നി ത നി നി സ നി രി
മ മ രി സ നി സ നി ത നി നി സ
നി പ മ പ ഗ മ രി സ
മാ രി പ മ നി ധ നി സ
മ ..രി..പാ...
ഗ മ രി സ രി ഗ മ രി സ രി രി..
നി സ രി സ നി പ മ
മ പ നി ദ നി നി സ.. മ പ നി ദ നി നി സ.. മ പ നി ദ നി നി സ
(ഇന്നെനിക്ക്..)

പൊന്നിലഞ്ഞികള്‍ പന്തലൊരുക്കി
കര്‍ണ്ണികാരം താലമെടുത്തു (പൊന്നി..)
പുഷ്പിതാഗ്രകള്‍ മന്ദാരങ്ങള്‍‍
പുഞ്ചിരിത്തിരി നീട്ടി (പുഷ്പിതാഗ്രകള്‍..)
ആ. ആ.. ആ......
ആ.. ആ......
ആ.. ആ ആ ആ.........
ആ.......
(ഇന്നെനിക്ക്...)

പാട്ട് കേള്‍ക്കൂ

പി. ഭാസ്ക്കരന്‍, ദേവരാജന്‍, മാധുരി
ചിത്രം: ഗുരുവായൂര്‍ കേശവന്‍

ദ്വാരകേ...

ദ്വാരകേ.. ദ്വാരകേ..
ദ്വാപരയുഗത്തിലെ പ്രേമസ്വരൂപന്റെ
സോപാന ഗോപുരമേ..
കോടി ജന്മങ്ങളായ് നിന്‍ സ്വരമണ്ഡപം
തേടിവരുന്നൂ മീരാ..
നൃത്തമാടിവരുന്നൂ മീരാ.. (ദ്വാരകേ..)

അഷ്ടംഗല്യവുമായ്
അമൃതകലശവുമായ്
അഷ്ടമി രോഹിണീ അണയുമ്പോള്‍
വാതില്‍ തുറക്കുമ്പോള്‍
ഇന്നു ചുണ്ടില്‍ യദുകുല കാമ്പോജിയുമായ്
ചുംബുക്കുവാന്‍ വന്നൂ
ശ്രീപദം.. ചുംബിക്കുവാന്‍ വന്നൂ..
മീരാ.. മീരാ..
നാഥന്റെ ആരാധികയാം മീര (ദ്വാരകേ..)

അംഗുലി ലാളനത്തില്‍
അധര----?
------? തുടിക്കുമ്പോള്‍
പാടാന്‍ കൊതിക്കുമ്പോള്‍
എന്റെ പ്രേമം രതിസുഖസാരേ പാടീ
പൂജിക്കുവാന്‍ വന്നൂ
ശ്രീപദം പൂജിക്കുവാന്‍ വന്നൂ
മീരാ.. മീരാ..
നാഥന്റെ ആരാധികയാം മീരാ.. (ദ്വാരകേ..)

പാട്ട് കേള്‍ക്കൂ

വയലാര്‍, എം. കെ. അര്‍ജ്ജുനന്‍, പി. ശുശീല
ചിത്രം: ഹലോ ഡാര്‍ലിംഗ്

എന്നും ചിരിക്കുന്ന സൂര്യന്റെ...

എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
ഇന്നെത്ര ധന്യതയാര്‍ന്നു..
എള്ളെണ്ണ തന്‍ മണം പൊങ്ങും നിന്‍ കൂന്തലില്‍
പുല്‍കി പടര്‍ന്നതിനാലേ (എന്നും ചിരിക്കുന്ന.. )

എന്നും തലോടുന്ന പൂന്തെന്നല്‍ വീചികള്‍
ഇന്നെത്ര സൌരഭ്യമാര്‍ന്നു (എന്നും തലോടുന്ന.. )
കാണാത്ത കസ്തൂരി തൂവും നിന്‍ ചുണ്ടിലെ
കണികകളൊപ്പുകയാലെ (എന്നും ചിരിക്കുന്ന.. )

ഇന്നത്തെ പൊന്‍ വെയില്‍ ഇന്നത്തെ മാരുതന്‍
ഈ മുഗ്ദ്ധ ഭൂപാള രാഗം (ഇന്നത്തെ പൊന്‍ വെയില്‍.. )
ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
കണ്ണുനീര്‍ ചൊല്ലുന്നു തോഴീ.. (എന്നും ചിരിക്കുന്ന.. )

അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങള്‍
മറവിക്കും മായ്ക്കുവാനാമോ (അമലേ നാമൊരുമിച്ചു.. )
ഋ‌‌തു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും
ഹൃദയത്തില്‍ പൊന്നോണം തുടരും.. (എന്നും ചിരിക്കുന്ന.. )

പാട്ട് കേള്‍ക്കൂ


ആലപ്പി രംഗനാഥ്, യേശൂദാസ്

യമുനേ...

യമുനേ.. യമുനേ.. പ്രേമ യമുനേ..
യദുകുല രതി ദേവനെവിടെ..എവിടെ
യദുകുല രതി ദേവനെവിടെ (F‍)

നീല പീലി തിരുമുടിയെവിടെ
നീല പീലി തിരുമുടിയെവിടെ
നിറകാല്‍ത്തളമേളമെവിടെ..
യദുകുല രതിദേവനെവിടെ (F‍)

പൂവമ്പനുറങ്ങാത്ത രാത്രിയില്‍ നിനക്കായ്
പൂവണി തളിര്‍മെത്ത വിരിച്ചു
പൂവമ്പനുറങ്ങാത്ത രാത്രിയില്‍ നിനക്കായ്
പൂവണി തളിര്‍മെത്ത വിരിച്ചു
പൂവണി തളിര്‍മെത്ത ഞാന്‍ വിരിച്ചു (F‍)

താരണി മധു മഞ്ചം നീ വിരിച്ചീടുകില്‍
പോരാതിരിക്കുമോ കണ്ണന്‍
താരണി മധു മഞ്ചം നീ വിരിച്ചീടുകില്‍
പോരാതിരിക്കുമോ കണ്ണന്‍
പോരാതിരിക്കുമോ കണ്ണന്‍
യദുദേവനെവിടെ രാധേ.. നിന്‍
യദുകുല രതിദേവനെവിടെ (M‍)

പുല്ലാങ്കുഴല്‍ വിളി കേള്‍ക്കാന്‍ കൊതിച്ചപ്പോല്‍
ചെല്ലമണി തെന്നല്‍ ചിരിച്ചു.. കളിയാക്കി ചിരിച്ചു (F‍)

നീ തൂകുമനുരാഗ നവരംഗ ഗംഗയില്‍
നീന്താതിരിക്കുമോ കണ്ണന്‍
നീ തൂകുമനുരാഗ നവരംഗ ഗംഗയില്‍
നീന്താതിരിക്കുമോ കണ്ണന്‍
നീന്താതിരിക്കുമോ കണ്ണന്‍
യദുകുലരതിദേവനെവിടെ രാധേ നിന്‍
യദുകുലരതിദേവനെവിടെ രാധേ (M‍)

നീലപീലി തിരുമുടിയെവിടെ
നീലപീലി തിരുമുടിയെവിടെ
നിറകാല്‍ തളമേളമെവിടെ (F‍)

യദുകുല രതി ദേവനെവിടെ എവിടെ
യദുകുല രതി ദേവനെവിടെ (M&F)

പാട്ട് കേള്‍ക്കൂ


എം. കെ. അര്‍ജ്ജുനന്‍; ശ്രീകുമാരന്‍ തമ്പി; ജയചന്ദ്രന്‍; മാധുരി

കളഭം തരാം...

ആ.. ആ.. ആ...
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം
മഴപ്പക്ഷി പാടും പാട്ടിന്‍ മയില്‍പ്പീലി നിന്നെ ചാര്‍ത്താം
ഉറങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിക്കാം

കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം

പകല്‍ വെയില്‍ ചായും നേരം
പരല്‍ കണ്ണു നട്ടെന്‍ മുന്നില്‍
പടിപ്പുര കോണില്‍ കാത്തിരിക്കും (പകല്‍ വെയില്‍ )

മണി ചുണ്ടിലുണ്ണീ നീ നിന്‍
മുളം തണ്ടു ചേര്‍ക്കും പോലെ (മണി ചുണ്ടിലുണ്ണീ..)
പിണങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിക്കാം
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം

നിലാക്കുളില്‍ വീഴും രാവില്‍
കടഞ്ഞു നീ പൈമ്പാലിനായ്
കുറുമ്പുമായ് എന്നും വന്നു നില്‍ക്കെ

ചുരത്താവു ഞാനെന്‍ മൌനം
തുളമ്പുന്ന പൂന്തേന്‍ കിണ്ണം (ചുരത്താവു..)
നിഴല്‍ പോലെ നിന്നോടെന്നും ചേര്‍ന്നിരിക്കാം.
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം
മഴപ്പക്ഷി പാടും പാട്ടിന്‍ മയില്‍പ്പീലി നിന്നെ ചാര്‍ത്താം
ഉറങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിക്കാം..
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം

പാട്ട് കേള്‍ക്കൂ



ബിജുരാരായണന്‍; ചിത്ര

ഘനശ്യാമ സന്ധ്യാ ഹൃദയം...

ഘനശ്യാമ സന്ധ്യാ ഹൃദയം
നിറയെ.. മുഴങ്ങീ..
മഴവില്ലിന്‍ മാണിക്ക്യ വീണാ
ഘനശ്യാമ സന്ധ്യാ ഹൃദയം (ഘനശ്യാമ സന്ധ്യാ ഹൃദയം..)

നീരാഞ്ജന സമരുചിരം
നിരവദ്യമീ നടന വിലാസം
പകലുമിരവും പകരും
പദചലനയയ മേളം
ആ... ആ.. (ഘനശ്യാമ സന്ധ്യാ ഹൃദയം..)

വസന്തങ്ങളീ വഴിയേ വന്നു
വനജ്യോത്സന കൈക്കുമ്പിള്‍ നീട്ടി (വസന്തങ്ങളീ )
രാസകേളി രമണീയം
മകരന്ത ബിന്ദുവില്‍ മയങ്ങീ (ഘനശ്യാമ സന്ധ്യാ ഹൃദയം..)

അഗാധ നീലിമകളില്‍..‍
വിദൂര തീരങ്ങളില്‍..
പ്രണവമുണരും സീമകളില്‍
ധ്വനിതരള ലയ മേളം
ആ.... ആ... (ഘനശ്യാമ സന്ധ്യാ ഹൃദയം..)

ഇളം തെന്നല്‍ ചിന്തുകളും പാടി
കണിക്കൊന്ന പൂക്കൊമ്പിലാടി (ഇളം തെന്നല്‍.. )
പൂനിലാവും വനനിഴലും
പുണരുന്ന മര്‍മ്മരം ഉണര്‍ന്നൂ‍ (ഘനശ്യാമ സന്ധ്യാ ഹൃദയം..)

പാട്ട് കേള്‍ക്കൂ


Sunday, April 5, 2009

മൈനാകം.. കടലില്‍ നിന്നുയരുന്നുവോ...

ഉം.. ഉം...
ആ.. ആ.. ആ..
ആ..ആ..
നിരസ.. ദസനി.. പനിദഗാമ പാപ
ദമപനീനി സാസ.. പനിസരിപമ ഗാഗ
മാപാപ മനിനി പനിമാരിനീദ
ഗമപപ മപനിനി പനിസരി
ആ.. ആ..ആ.. ആ..
മൈനാകം..കടലില്‍ നിന്നുയരുന്നുവോ..
ചിറകുള്ള മെഘങ്ങളായി..
ശിശിരങ്ങള്‍ തിരയുന്നുവോ..(മൈനാകം..)

മഴനീര്‍ കണമായ് താഴത്തു വീഴാന്‍
വിധികാത്തു നില്‍ക്കും ജലധങ്ങള്‍ പോലെ (മഴനീര്‍ കണമായ്..)
മൌനങ്ങളാകും വാല്‍മീകമെങ്ങും
വളരുന്നു.. പടരുന്നു.. തളരുന്നു ഞൊടിയിടക്കകമെങ്ങെങ്ങും (മൈനാകം..)

നിധികള്‍.. നിറയും.. കനിതേടിയോരോ
വനഭൂമി തോറും പരതുന്നു ഹൃദയം..
പമഗദസനി.. ദനിസമാപനീസ ആ..
ഗമപനീനി പനിസഗാഗ മദസനിദപദാ
വനഭൂമി തോറും പരതുന്നു ഹൃദയം
വീശുന്ന കാറ്റില്‍ മൂളുന്ന പാട്ടില്‍
വനികയിലൊരു കുല മലരിനു
ചെടിയിതളിലൊരാവേശം (മൈനാകം...)


പാട്ട് കേള്‍ക്കൂ

ഒറ്റക്കമ്പി നാദം മാത്രം മൂളും...

ഒറ്റക്കമ്പി നാദം.. മാത്രം.. മൂളും.. വീണാ ഗാനം ഞാന്‍

ഒറ്റക്കമ്പിനാദം.. മാത്രം.. മൂളും.. വീണാ.. ഗാനം ഞാന്‍
ഏകഭാവം ഏതോ താളം, മൂക രാഗ ഗാനാലാപം
ഈ ധ്വനിമണിയില്‍.. ഈ സ്വരജതിയില്‍.. ഈ വരിശകളില്‍
ഒറ്റക്കമ്പിനാദം.. മാത്രം മൂളും വീണാ ഗാനം ഞാന്‍

നിന്‍ വിരല്‍ തുമ്പിലെ വിനോദമായ് വിളഞ്ഞീടാന്‍
നിന്റെ ഇഷ്ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍ (നിന്‍ വിരല്‍ തുമ്പിലെ)
എന്നും ഉള്ളിലെ ദാഹമെങ്കിലും
ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാ ഗാനം ഞാന്‍

നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന്‍
നിന്‍ മടിയില്‍ വീനുറങ്ങി..യീണമായുണര്‍ന്നീടാന്‍..
എന്റെ നെഞ്ചിലെ.. മോഹമെങ്കിലും.. (ഒറ്റക്കമ്പി നാദം..)


പാട്ട് കേള്‍ക്കൂ

Friday, April 3, 2009

ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേവുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം..

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേവുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം..
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം..(മരമൊന്നു..)

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത്ത്
അതീലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം..

തൊടിയിലെ കിണര്‍വെള്ളം കോരിക്കുടി-
ച്ചെന്തു മധുരമെന്നോതുവാന്‍ മോഹം
എന്തു മധുരമെന്നോതുവാന്‍ മോഹം
(ഒരു വട്ടം കൂടിയാ..)

ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരുന്നൊരു കുയിലെന്റെ പാട്ടുകേ-
ട്ടെതിര്‍ പാട്ടു പാടുവാന്‍ മോഹം
എതിര്‍പാട്ടു പാടുവാന്‍ മോഹം..

അതുകേള്‍ക്കെയുച്ചത്തില്‍ കൂകും കിയിലിന്റെ
ശ്രുതി പിന്‍ തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ.. എന്നോതുവാന്‍ മോഹം

വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം..


പാട്ട് കേള്‍ക്കൂ

ഓടക്കുഴല്‍ വിളി ഒഴുകി ഒഴൂകി വരും...

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരൂം
ഒരു ദ്വാപര യുഗസന്ധ്യയില്‍...

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയില്‍ (ഓടക്കുഴല്‍ വിളി..)
ആടിയ ദിവാനുരാഗിലമാം രാസ
ക്രീഡാകഥയിലെ നായികേ (ഓടക്കുഴല്‍ വിളി...)

വിരഹം താങ്ങാന്‍ അരുതാതെ തുളസി
കതിര്‍ നുള്ളാന്‍ നീ കൈ നീട്ടി നില്‍ക്കെ (വിരഹം)
പിന്നില്‍ വന്നു നിന്‍ കാണ്ണുകള്‍പൊത്തി
നേത്രോല്‍പ്പല മാല ചാര്‍ത്തീ.. അവന്‍
നേത്രോല്‍പ്പല മാല ചാര്‍ത്തീ.. (ഓടക്കുഴല്‍ വിളി)

ലജ്ജാവിവശേ...ലജ്ജാവിവശേ..
ലജ്ജാവിവശേ നിന്‍ മനം കലങ്ങാന്‍
ഒളികണ്ണിലൂടെ കപടഭാവത്തോടെ (ലജ്ജാവിവശേ..)
........ ചാര്‍ത്തീ?
ഓരോ പൂവിലും തേന്‍ വണ്ടായ് മധു തേടീ.. അവന്‍
തേന്‍ വണ്ടായി മധു തേടീ (ഓടക്കുഴല്‍ വിളി...)

കേള്‍ക്കൂ

Tuesday, March 31, 2009

ശരദിന്ദു മലര്‍ദീപ നാളം നീട്ടി...

ശരദിന്ദു മലര്‍ദീപ നാളം നീട്ടി..
സുരഭില യാമങ്ങള്‍ ശ്ര്രുതി മീട്ടി..
(ശരദിന്ദു)
ഇതുവരെ കാണാത്ത കരയിലേക്കോ
ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ
മധുരമായി പാടി വിളിക്കുന്നൂ‍.. ആരോ...
മധുരമായ് പാടി വിളിക്കുന്നൂ..
(ശരദിന്ദു)
അറിയാത്തൊരിടയന്റെ വേണുഗാനം
അകലെ നിന്നെത്തുന്ന വേണുഗാനം
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയ സന്ദേശം പകര്‍ന്നു പോകേ..
ഹരിനീല കംബള ശ്രുതിനിവര്‍ത്തി
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ...
(ശരദിന്ദു..)
ഇനിയും പകല്‍ക്കിളി പാടിയെത്തും
ഇനിയും ത്രിസന്ധ്യ പൂചൂടിനില്‍ക്കും
ഇനിയുമീ നമ്മള്‍ നടാന്നുപോകും
വഴിയില്‍ വസന്ത മലര്‍ക്കിളികള്‍
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ
ചിറാകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ...

ചിത്രം

Sunday, February 1, 2009

മാമ്പഴം


വൈലോപ്പള്ളി ശ്രീധരമേനോന്റെ കവിത

Saturday, January 10, 2009

ഒരു ചെമ്പനീര്‍ പൂവിറുത്തു...

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞു
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ
പറയൂ നീ പറയൂ
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല
അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറനീല രാവിലെ ഏകാന്തതയില്‍ നിന്‍
മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീയറിഞ്ഞു
എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്
നിന്നെ തഴുകുന്നതായ്
ഒരു ചെമ്പനീര്‍...
തനിയേ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ
പുലര്‍മ‍ഞ്ഞു ‍പെയ്യുന്ന യാമത്തിലും നിന്‍
മൃദുമേനി ഒന്ന് തലോടിയില്ല
എങ്കിലും നീയറിഞ്ഞു
എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്
നിന്നെ പുണരുന്നതായ്
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ലാ..

[എന്റെ സഹോദരന്റെ ഇഷ്ടഗാനം]



http://www.youtube.com/watch?v=q-SzEU8XEXc